കഥ.. അമ്മ..
മാധവിക്കുട്ടിയുടെ കോലാട് വായിച്ചിട്ടുണ്ടോ നിയ് ഇല്ല അമ്മേ..വായന നിർതിയിട്ട് കാലം കൊറേ ആയി.. ഇപ്പം ഫോൺ ഉള്ളത് കൊണ്ട് എല്ലാം അതിൽ സെർച്ച് ചെയ്താൽ മതിയല്ലോ.. ഇത് നീയൊന്ന് വായിക്കണം ".""പഴയ ഒരു പീഞ്ഞ പ്പെട്ടി തുറന്ന് അമ്മ കുറെ പുസ്തകങ്ങൾക്കടിയിൽ നിന്ന് മാധവിക്കുട്ടിയുടെ കഥകൾ എന്ന പുസ്തകം എടുത്തു അവൾക്ക് നേരെ നീട്ടി പുസ്തകം വാങ്ങി മേശ പ്പുറത്തു വച്ചു.. പിന്നീടാവാം എന്ന് പറഞ്ഞ് അവൾ അലസമായി അമ്മയെ നോക്കി. അമ്മയുടെ മുഖത്ത് എപ്പോഴും നിഴലിക്കുന്ന വിഷാദ ഭാവം.. ആകെ മെലിഞ്ഞുണങ്ങിയ ദേഹം.കുഴിയിലാണ്ടുപോയെങ്കിലും ഇപ്പോഴും പ്രകാശിക്കുന്ന രണ്ട് കണ്ണുകൾ.. കഞ്ഞി പശ മുക്കാത്ത ഒരു കോട്ടൻ സാരി ദേഹത്ത് ചുളിഞ്ഞൊട്ടി കിടക്കുന്നു.. എന്നാലും ഈ പുസ്തകങ്ങൾ ഇങ്ങനെ ഒളിപ്പിച്ച് വച്ചത് എന്തിനായിരിക്കും?ഈ അമ്മ ഒരു നല്ല വായനക്കാരിയോ " അമല വിസ്മയപൂർവം അമ്മയെ നോക്കി.അജയേട്ടൻ ഇതു വരെ അങ്ങനെ യുള്ള കാര്യങ്ങളൊന്നും പറഞ്ഞിട്ടേ ഇല്ല.. അല്ലെങ്കിലും അവർക്കൊക്കെ ഒന്നിനും തീരെ സമയമില്ലല്ലോ. മറ്റുള്ളവർ എഴുനേറ്റ് വരുമ്പഴേക്കും വീട്ടിലെ മിക്ക ജോലികളും അമ്മ തീർത്തുകാണും. ഏടത്തിയമ്മ ഇത് വരെ അടുക്കളയിൽ പാചകം നടക്കുന്നുണ്ടെന്ന് പോലും അറിഞ്ഞിട്ടുണ്ടാവില്ല..എപ്പോ ഴാണ് അമ്മ വായിക്കാൻ സമയം കണ്ടെത്തുന്നത്? ഭക്ഷണം കഴിക്കാൻ പോലും ചിലപ്പോൾ കഴിയാറില്ലല്ലോ?അടുപ്പിനോടും ആ ട്ടുകല്ലി നോടും പാത്രങ്ങളോടും കലമ്പൽ കൂടി തീന്മേശയിൽ ഓരോരുത്തരുടെയും രുചിയും ഇഷ്ടവും അറിഞ്ഭക്ഷണം വിളമ്പി അല്പം നടുനിവർത്താൻ അല്പം സമയം കിട്ടുന്നത് രാത്രി ഉറങ്ങുമ്പോൾ മാത്രമാണ്.ഒരു പക്ഷെ എല്ലാവരും ഉറങ്ങിയിട്ടായിരിക്കും വായന.അന്ന് ഒരു അവധി ദിവസം വൈകുന്നേരം അമലയും അജയനും ഒരു ഫിലിമിന് പോകാൻ ഒരുങ്ങി.. "അജയേട്ടാ, നമുക്കമ്മേ കൂടി വിളിക്കാം." " അതെന്തിനാ.. """സിനിമ കാണാൻ അമ്മ കൂടി വന്നോട്ടെ."എടീ. പൊട്ടത്തരം പറയാതെ ഈ വയസ്സ് കാലത്ത് അമ്മ നാമം ജപിച്ചു അവിടെയെങ്ങാൻ ഇരുന്നോട്ടെ "അല്ലെങ്കിലും അമ്മക്കതൊന്നും ഇഷ്ടല്ല." ഒരു ദിവസം അമ്മയോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നതിനിടയിൽ. വിമല ചോദിച്ചു.. "അമ്മയ്ക്ക് ഫിലിം കാണുന്നതൊന്നും ഇഷ്ടമില്ല അല്ലെ "" "ആരു പറഞ്ഞു..എനിക്ക് സിനിമയും സർക്കസും എല്ലാം ഇഷ്ടമാ മോളെ.. പക്ഷെ.. കല്യാണം കഴിഞ്ഞതിൽപ്പിന്നെ ഒരു സിനിമ മാത്രമേ ഞാൻ കണ്ടിട്ടുള്ളു... അല്ലെങ്കിലും ഈ പ്രായത്തിലൊക്കെ.. എന്താ ഗ്രഹിക്കാനാ കുട്ടീ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളുമൊക്കെ.. മനസ്സിൽ നിന്നും പിഴുതെ റിയാൻ നമുക്ക് കഴിയണം.. "അമ്മയുടെ ഈ ഉൾവലിയലാണ് എന്നെ ചൊടിപ്പിക്കുന്നത്." അവൾ യു ടുബ് സേർച്ച് ചെയ്ത് ഉണ്ടാക്കിയ ABC ജ്യൂസ് ഒരു ഗ്ലാസിൽ പകർന്ന് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. "അയ്യോ,, അമ്മയ്ക്കു വേണ്ട, കുട്ടി കഴിച്ചോളൂ, ഉണ്ടെങ്കിൽ ഒരു ഗ്ലാസ് അവൻ വന്നിട്ട് കൊടുക്കാം. "അമ്മ, കുടിക്കണം,, എനിക്കറിയാം .. എല്ലാം മക്കൾക്ക് വേണ്ടി മാറ്റിവെക്കുകയാണെന്ന്. ആരും അമ്മയോട് അമ്മയുടെ ഇഷ്ടം ചോദിക്കാറില്ലെന്ന്. അവളുടെ സ്നേഹം അമ്മയിൽ അശ്ചര്യമുണ്ടാക്കി..പുസ്തകം നിറച്ച പഴയ പെട്ടി അവൾ തുറന്നു.. പഴയ ഏതോ നിലവറ തുറന്ന പോലെ.. പഴമയുടെ ഒരു ഗന്ധം മൂക്കിൽ തുളച്ചു കയറി.. പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു ഡയറി കണ്ടെടുത്തു.. അമ്മയുടെ ആ നിധി അവൾ പുറത്തെടുത്തു.ഡയറിയിൽ അനുഭവങ്ങൾ കുറിച്ച് വച്ചിരിക്കുന്നു.അതിൽ നിന്നും താഴെ വീണ കടലാസ് തുണ്ടുകൾ അവൾ അടുക്കിപ്പെറുക്കിയെടുത്തു.ഒറ്റ ഇരിപ്പിൽ അവൾ വായിച്ചു തുടങ്ങി. അമ്മ അടുത്ത് നിൽപുണ്ടായിരുന്നു. അവൾ അതൊന്നും അറിഞ്ഞതേയില്ല.. സോറി, അമ്മേ, സമ്മതമില്ലാതെ..അമ്മയുടെ കഥ വായിക്കാൻ തുടങ്ങുകയായിരുന്നു. "ആരും ഇത് വരെ വായിച്ചിട്ടില്ല.. എന്നെ അറിയാൻ ആരും ശ്രമിച്ചിട്ടില്ല കുഞ്ഞേ.. അവരെയൊന്നും ഞാൻ കുറ്റം പറയില്ല... അവരെ ഒളിപ്പിച്ചു വച്ചതാണെല്ലാം..അമ്മ, ഇവിടത്തെ വീട്ടുകാര്യങ്ങൾ ഞാൻ നോക്കാമല്ലോ. അമ്മക്ക് ഒരുപക്ഷേ വീണ്ടും എഴുതാൻ തുടങ്ങാമല്ലോ! ഒരു നാൾ തിരിച്ചറിയാനായില്ലേ, അമ്മ ഒരു കാലത്ത് എഴുത്തുകാരിയായിരുന്നുവെന്ന്!"അമ്മ, ഈ കഥകൾ അമ്മയുടെ സ്വന്തം സൃഷ്ടി യല്ലേ?""അത്.. അത്ര ഗൗരവമായി എഴുതിയവയല്ല കുട്ടീ. പിന്നെ സമയം കുറവായതിനാൽ പൂർണ്ണമാക്കാനോ നന്നാക്കാനോ കഴിഞ്ഞില്ല. ഈ പുസ്തകങ്ങൾ എഴുതിയതു ഒരിക്കലും വെറും വിനോദമല്ല; എന്റെ ജീവിതത്തിന്റെ ചില നേരുകൾ അതിൽ പക ർത്തിയതാണ്."അമലയ്ക്ക് ഒരു നിശ്ചയം വന്നു. "അമ്മ, ഈ കഥകൾ പുനരായി എഴുതണം. ഇല്ലെങ്കിൽ അമ്മയുടെ സ്വപ്നങ്ങൾ എന്റെ തലമുറക്ക് നഷ്ടമാകും. ഇന്നത്തെ കാലത്ത് അമ്മയുടെ കഥകൾ ലോകം കേൾക്കേണ്ടതുണ്ട്.""എനിക്കതിനു ഇനി സമയമുണ്ടാവുമോ?" അമ്മ ചിരിച്ചു ചോദിച്ചു."സമയമുണ്ടാക്കേണ്ടത് നമ്മളാണ് അമ്മ. ഒരു വഴിക്ക് വീട്ടുകാര്യങ്ങൾ ഞാനും അജയേട്ടനും കൂടി ഏറ്റെടുത്തോളാം. അമ്മയ്ക്ക് വീണ്ടും എഴുതാൻ ശ്രമിക്കാം. അല്ലെങ്കിൽ ആ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ സ്വപ്നങ്ങളും അടഞ്ഞുപോകും."അവളുടെ ഈ വാക്കുകൾ അമ്മയുടെ ഹൃദയത്തിൽ ഇടിച്ചുകയറി. "വെറുതേ പറയുന്നത് തന്നെ കുട്ടീ. എഴുത്ത് സങ്കടവും സന്തോഷവും ഒരുപോലെ ആവശ്യപ്പെടും. ഇത്രയും വർഷങ്ങൾ കഴിഞ്ഞാൽ അതിനുള്ള കരുത്ത് എനിക്കുണ്ടാവുമോ?""അമ്മ, നമ്മളൊന്നും വൈകുന്നതായി ഞാൻ തോന്നുന്നില്ല. അമ്മയുടെ കഥകൾ മലയാളിയുടെ മനസിൽ പുതിയ പ്രചോദനമാകാൻ പ്രാപ്തമാക്കാം. ഈ പുസ്തകങ്ങൾക്കൊപ്പം അമ്മയുടെ ഓർമ്മകളും അനുഭവങ്ങളും പങ്കിടാം."അമ്മയുടെ കയ്യിൽ ഒരു പേന നൽകി വിമല പറഞ്ഞു, "ഇനി ഇവിടെ തുടങ്ങൂ, അമ്മ. എല്ലാം പകർന്നു തരൂ."അമ്മയുടെ കണ്ണുകളിൽ തിളക്കം വീണ്ടെടുത്തു. അടുക്കളയിൽ നിന്ന് പുസ്തകക്കുറുക്കിലേക്കുള്ള അമ്മയുടെ യാത്ര ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകുമെന്ന് വിമല മനസ്സിലാക്കി. തരിശായി കിടന്ന പാഴ് മണ്ണിൽ വേനൽ മഴയുടെ സാന്നിദധ്യം കൊണ്ടെന്നപോലെ സരസ്വതിയമ്മയുടെ ജീവിതം പച്ചപിടിപ്പിക്കാൻ അമലയെന്ന മരുമകൾക്ക് കഴിഞ്ഞു.. ഇരുളടഞ്ഞ ജീവിതഗുഹായിൽ നിന്നും പോരാട്ടത്തിന്റെ വഴികളിലൂടെ അതിജീവനത്തിന്റെ പാതയിൽ എത്തിയ ശക്തമായ സ്ത്രീ കഥാപാത്രത്തെ വരച്ചുകാട്ടിയ "ഉയിർപ്പ് "എന്ന നോവൽ എഴുതിയ എഴുത്തു കാരിയെ നമുക്കെല്ലാം പ്രിയങ്കരിയായ എം എൻ സരസ്വതിയമ്മയെ അവാർഡ് ഏറ്റുവാങ്ങുന്നതിനായി ക്ഷണിക്കുന്നു.. വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങി വന്ന അമ്മ അമലയെ വാരിപ്പുണർന്ന് കണ്ണീരൊഴുക്കി....അമ്മ സദസ്സിലേക്ക് ഇറങ്ങിവന്നത് ഒരു സ്വപ്നത്തിന്റെ യാഥാർത്ഥ്യമായിരുന്നു. അവളുടെ കണ്ണുകളിൽ തിളങ്ങുന്ന സന്തോഷം അതിശയകമായിരുന്നു. അവൾ അമലയെ ചേർത്ത് പിടിച്ചു, നിശബ്ദമായ എങ്കിലും ഹൃദയം നിറഞ്ഞ നന്ദി പറയുന്നത് പോലെ."ഇതെല്ലാം നിന്റെ കരുതലിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമാണ്, കുട്ടീ," അമ്മയുടെ നിശബ്ദമായ പരാമർശം അമലയുടെ ഉള്ളിലെ അഭിമാനത്തെയും സന്തോഷത്തെയും സജീവമാക്കി.അമല മൃദുവായി ചിരിച്ചു. "അമ്മ, നിങ്ങളുടെ കഥകൾ മാത്രമല്ല, നിങ്ങളുടെ ജീവിതവും ഒരുപാട് പേർക്ക് പ്രചോദനമാണ്. ഇന്നാരംഭം മാത്രമാണ്. ഇനി അമ്മയുടെ കഥകൾ ലോകമെമ്പാടും എത്തും."വേദിയിലെ കേളി അവസാനിച്ചതിന് ശേഷം, അമ്മയുടെ പുതിയ പുസ്തകത്തിന്റെ ആദ്യ കോപ്പി അമല തന്റെ കൈകളിൽ എടുത്തു. അമ്മയുടെ പേരിൽ പ്രതിഫലിക്കുന്ന എഴുത്തിന്റെ തിളക്കം അവളുടെ സന്തോഷത്തിന്റെ പകർപ്പായിരുന്നു. .
Comments
Post a Comment