ഉടുതുണി വിരിച്ചിട്ടൊന്നീ കടയുടെ തിണ്ണയിൽ കിടന്നുറങ്ങവാനി - ക്കടയയൊന്നുപൂ ട്ടണം.ഒരു കുഞ്ഞിനും തന്റെ പെണ്ണിനും കാവലായ് മിഴിയടച്ചീടാതെകാത്തുനിൽക്കണം.കടിച്ചു കീറാൻ വെമ്പും ചെന്നായ്ക്കളൊരു ഇരുളിൻ മറപറ്റി ചുറ്റിലുമിരിക്കുന്നു. അവയെ തുരത്തുവാൻ കണ്ണു കളടക്കാതെ ഹൃദയമൊരു വിളക്കായ് കൊളുത്തി വക്കണം . ചീറിപ്പായുന്നുണ്ടൊരു ശകടമതിൽ നിന്നും രോദനമുയാരുന്നുണ്ടൊരുപെൺകിടാവിൻ സ്വരം.ഏതോ ബംഗ്ലാവിലേക്കു കുതി ക്കയാണത് കാമവെറിയന്മാർക്ക് കടിച്ചു കീറാനായി..അറവു മൃഗത്തിനെ യെന്നപോൽ വലിച്ചിഴയ്ക്കുന്നു..നരാധമന്മാരാർ പട്ടിണിയാലേ വയറൊട്ടിയ കിടാവൊന്ന്തപ്പിടുന്നിരുട്ടിലും ഒരു നാണയത്തുട്ടിനായി..ഓരോ നിമിഷവും വെറുതെ വീഴും..."ജീവിതം തെരുവോരത്ത് കാത്തിരിക്കുന്നു നിശ്ശബ്ദമായി.
Comments
Post a Comment